topbella

2012, മാര്‍ച്ച് 15, വ്യാഴാഴ്ച

വാടക വീട്



ഒഴിഞ്ഞു കൊടുക്കേണം ഒരു നാള്‍ 
ഈ മജ്ജയും മാംസവും കുത്തി നിറച്ചൊരീ വാടകവീടു
ഒരു നള്‍ എതോ വികാരത്തില്‍ നിന്നും
ആകാരമെടുത്തു ഞാന്‍ ചെക്കേറി ഈ വീട്ടിലെക്കു 
ഒരു ഗര്‍ഭഗൃഹത്തിന്‍ ഭിത്തി തന്നിലെവിടെയോ
ഒരു ചെറു മാംസ പിണ്ഡമായി 
ഒരര്‍ബുദമായി പിന്നൊരല്ഭുതമായി
ആചെറു വാതിലിലൂടെ ഞാന്‍
ഞാനെന്ന അഹംകാര രൂപമായി
ആ വടകവീട്ടില്‍ വന്നന്തിയുറങ്ങി
ആഘോഷിച്ചു ഞാനാവടകവീടിന്‍
ജന്മദിനങ്ങള്‍ മറന്നുകൊണ്ടെന്നെ
അഹംകരിച്ചു ഞാന്‍ എന്‍ വാടക വീടിന് ഭംഗിയില്‍
തേടി ഞാന്‍ അലഞ്ഞു പണ്ടെങ്ങൊ
മറന്നൊരാ ഞാനെന്ന സത്യത്തെ
കരുതി ഞാന്‍ എന്‍ വാടകവീടെന്റെതെന്നു
തേടി ഞാനവയ്ക്കു മോടി കൂട്ടുവാന്‍
എന്‍ ആത്മാവു വിറ്റു വാങ്ങിയ കല്ലിന്‍ കടുക്കകള്‍
വിട്ടു പോകുവാനിന്നിതാ സമയമടുത്തിരിക്കുന്നു
ജാസ്തിയാകുന്നു എന്റെ വാടകവീടിനൊടെന്‍ പ്രണയം
 

2012, ജനുവരി 21, ശനിയാഴ്ച

ബാലപാഠം..


പല വഴി നടന്നേറെ നേരമെടുത്തു
ഞാനെത്തിയെന്‍ സ്വപ്നത്തിലേക്ക്
പോയൊരാ വഴികളിലെ
കല്പടവുകളില്‍ ചിന്തിയോരിത്തിരി രക്തം
ഇന്നിതാ ചിത്ര കലയായി
എന്റെ കഥയായി പഠിക്കുന്നു എന്‍ കുട്ടികള്‍
അമ്മ തന്‍ മടി തട്ടില്‍ നിന്നുമൊരാല്‍
മരമായി വളര്‍ന്ന സ്വപ്നങ്ങളും
പേറി ഞാന്‍ ഏറി മണലാരണ്യത്തിലെ
നഗരമധ്യത്തിലേക്ക്
പൊള്ളുന്ന വഴിയിലൂടെ ഓടി
ഞാന്‍ എന്‍ പള്ളിക്കുടത്തിലേക്കു
ഈ മണലാരണ്യത്തിലെത്തുവാന്‍
സ്നേഹത്തിന്‍ ഊഷ്മളഭാഷ പഠിപ്പിച്ചൊരമ്മയാം
ടീച്ചറിന്‍ വാക്കുകള്‍ കള്ളമാകുന്നുവൊ? 
അതോ സ്വപ്നം കണണമെന്നൊതി
എന്തു സ്വപ്നമെന്നോതതെ പോയൊരാ  
കുഞ്ഞനാം മഷിന്നു തെറ്റിയൊ? 
നഗര മധ്യത്തിലെ വഴി വിളക്കിന്നെന്നെ
നോക്കി ചിരിക്കുന്നുവോ
ചിതലരിച്ചൊരശയവും
പേറി വന്നിവനാരെന്നു
നോക്കി കണ്ണിറുകുന്നുവോ
കള്ളനാം കൊച്ചുണ്ണിയുടെ
കഥ ചൊല്ലി നന്മയുടെ വിത്തിട്ട
മുത്തശ്ശിയമ്മയും മണ്‍മറഞ്ഞു
കാലത്തിനൊത്തു കോലം
മാറുവാന്‍ അരെനിക്കിന്നു
ചൊല്ലിത്തരും
രണാംഗണത്തിലെ കൃഷ്ണനെപോല്‍
ആരേകുമെനിക്കിന്നു കാല്ബോധം
ഇന്നെന്റെ കുട്ടികള്‍ പഠിക്കുന്നു
ചോരയാല്‍ വരഞ്ഞൊരാ
ചിത്രത്തില്‍ നിന്നും
കാര്യബോധത്തിന്റെ ബാലപാഠം..

2011, നവംബര്‍ 12, ശനിയാഴ്ച

ഉണരാത്തൊരുറക്കത്തിന്‍ പുതപ്പിനടിയില്‍

രാത്രി വൈകി വന്നൊരു യാത്രികനെ പോല്‍
ഇന്നു ഞാനെന്‍ തറവാടിന്‍ ഉമ്മറപ്പടിയിലിരിപ്പു
ഏകാന്തമാം യാത്രകള്‍ക്കന്ത്യമേകി
എന്‍ തറവാടിന്‍ ഉമ്മറപ്പടിയില്‍
നടന്നു തീര്‍ന്നൊരാ ദൂരമതത്രയും
ഈ ഉമ്മറപ്പടിതന്‍ ഇത്തിരി തണലിനു വേണ്ടി
അമ്മതന്‍ മടിത്തട്ടില്‍ കിടന്നിട്ടുണ്ടങ്ങനെ
ഏറെ നാള്‍ ഒരു കളിക്കുട്ടിയായി
പിച്ചവെച്ചതും തട്ടി വീണതും ഈ ഉമ്മറപ്പടിയില്‍
കാലത്തിന്‍ കൈപിടിച്ചു നടന്നു തുടങ്ങി
ഞാനീ ഉമ്മറപ്പടിയില്‍ നിന്നും എന്‍ സ്വപ്നങ്ങളിലേക്കു
നെയ്തു കൂട്ടി ഞാനെന്‍ സ്വപ്നങ്ങള്‍ തന്‍ നല്‍ വസ്ത്രങ്ങള്‍
ഈ ഉമ്മറപ്പടിതന്‍ തണലിരുന്നു
ഒരു വന്മരമായി എന്നെ കാത്തതും ആ തണല്‍
ഇന്നിതാ ഈ ഉമ്മറപ്പടിതന്‍ തണുപ്പേറിയിരിക്കുന്നു
പ്രകാശനാളം വിട്ടകന്നൊരാ മെഴുകുതിരിനാളമായി
എകനായി എതോവിളിക്കു കാതോര്‍ത്തു
ഉണരാത്തൊരുറക്കത്തിന്‍ പുതപ്പിനടിയില്‍
എന്‍ ഉമ്മറപ്പടിതന്‍ ഇത്തിരി തണുപ്പില്‍